നാമജപത്തിന്‍റെ ഫലമെന്ത്?


പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്.

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.
ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.


എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു.
നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
നാമം ജപിക്കേണ്ടത് എങ്ങനെ ?

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.

നാമജപം മൂന്ന് തരത്തിലുണ്ട്:

1. വാചികം : ഉറക്കെ ജപിക്കുന്നത്
2. ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
3. മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്

ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍.
എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്.കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും

കലിയുഗ ദുരിതം മാറ്റാന്‍ ജപം

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. അറിവുകൾ മറ്റു വിശ്വാസികൾക്ക് ഷെയർ ചെയ്യുക. ദേവി നാരായണ ഫേസ്ബുക്ക് പേജു ലൈക്ക് ചെയ്യുക. ചൊറ്റാനിക്കര അമ്മ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക.

ഏകാദശി വ്രതം


പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ആഷാഢമാസത്തെ വെളുത്തപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് ജൂലൈ 1 ന് ബുധനാഴ്ച വരുന്നത്. ഇത് ദേവശയനി ഏകാദശി എന്ന് അറിയപ്പെടുന്നു.
ദേവന്‍ ശയിക്കാന്‍ പോകുന്ന ദിവസം ഇതാണ് ദേവശയനി ഏകാദശിയെന്ന് അറിയപ്പെടുന്നത്. ആഷാട ശുക്ലപക്ഷ ഏകാദശിയെന്നുകൂടി അറിയപ്പെടുന്ന ഈ ദിവസം വിഷ്ണുഭഗവാന്‍ ക്ഷീര സാഗരത്തില്‍ അനന്തശയനത്തില്‍ ഉറങ്ങാന്‍പോകുന്ന ദിവസമായി ഉത്തരേന്ത്യയിലെ വിഷ്ണുഭക്തര്‍ വിശ്വസിക്കുന്നു. ദേവശയനി ഏകാദശി ദിവസം ഉറങ്ങാന്‍ തുടങ്ങുന്ന വിഷ്ണു ഭഗവാന്‍ നാലു മാസങ്ങള്‍ക്കുശേഷം കാര്‍ത്തിക മാസത്തിലെ പ്രഭോ ധിനി ഏകാദശി ദിവസം ഉറക്കം ഉണരുന്നുവെന്നുവെന്നുമാണ് വിശ്വാസം. ഈ നാലുമാസങ്ങളിലും നിത്യവും വ്രതമനുഷ്ഠിക്കുന്നവര്‍ വടക്കേ ഇന്ത്യയിലുണ്ട്. ഇതിനെ ചതുര്‍മാസവ്രതമെന്ന പേരില്‍ അറിയപ്പെടുന്നു.


എല്ലാ തരം ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും, ഉള്ളിവര്‍ഗങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതും വിഷ്ണു പൂജകളും കീര്‍ത്തനങ്ങളുമായാണ് ചതുര്‍മാസവ്രതം അനുഷ്ടിക്കുന്നത്. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസങ്ങള്‍ തന്നെ. ഈ വ്രതമെടുക്കുന്നവരുടെ ജീവിതത്തില്‍ സമൃദ്ധിയും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.

ദേവീ സങ്കല്‍പ്പങ്ങൾ


നമ്മുടെ ദേവീസങ്കല്‍പ്പങ്ങളിലെ ത്രിദേവീ സങ്കല്‍പ്പമാണ് ലക്ഷ്മി, സരസ്വതി, ദുര്‍ഗ എന്നിവര്‍. ലക്ഷ്മിയെയും സരസ്വതിയെയും ദുര്‍ഗയെയും പ്രീതിപ്പെടുത്തുന്നതിലൂടെ സര്‍വകാര്യ വിജയം നേടാകാനുമെന്നാണ് വിശ്വാസം. ഈ മൂന്നു ദേവീസങ്കല്‍പ്പങ്ങളെ ആരാധിക്കാനുള്ള മൂലമന്ത്രം ചുവടെ ചേര്‍ക്കുന്നു.

ലക്ഷ്മി

ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മിദേവി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. ശ്രീ എന്നും തമിഴില്‍ തിരുമകള്‍ എന്നും വിളിക്കപ്പെടുന്ന ലക്ഷ്മി, പാലാഴിമഥനത്തില്‍ പൊന്തിവന്ന ദിവ്യ വസ്തുക്കളില്‍ ഒന്നാണ് ലക്ഷ്മി ദുര്‍ഗാ പൂജയില്‍ ബംഗാളില്‍, ലക്ഷ്മിയെ ദുര്‍ഗയുടെ മകളായി കരുതുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ!

സരസ്വതി

വിദ്യാദേവിയാണ് സരസ്വതി. മൂന്നു ദേവതമാരില്‍ ആദ്യത്തെ ദേവിയാണ് സരസ്വതി. ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേര്‍. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയില്‍ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി. സരസ്വതിദേവിയെ ‘*ജ്ഞാന*’ ശക്തിയായും ലക്ഷ്മി ദേവിയെ ക്രിയ ശക്തിയായും ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്.

ജ്ഞാന ശക്തികള്‍ എന്തെന്നാല്‍, അറിവ്, സംഗീതം, കിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നല്‍കുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.

ഒരു കയ്യില്‍ വേദങ്ങളും, മറ്റൊരു കയ്യില്‍ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളില്‍ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങള്‍ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ

ദുര്‍ഗ്ഗ

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്‌നിയായ ശ്രീപാര്‍വ്വതിയുടെ രൗദ്ര രൂപമാണ് ദുര്‍ഗ്ഗാദേവി. സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും പതിനാറ് കൈകള്‍ ഉള്ളതുമായ ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കാന്‍ വേണ്ടിയാണ് അവതരിച്ചത്.

പ്രാര്‍ത്ഥനാ ശ്ലോകം

സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. അറിവുകൾ മറ്റു വിശ്വാസികൾക്ക് ഷെയർ ചെയ്യുക. ദേവി നാരായണ ഫേസ്ബുക്ക് പേജു ലൈക്ക് ചെയ്യുക. ചൊറ്റാനിക്കര അമ്മ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക.

ശ്രീ മലമൽക്കാവ് അയ്യപ്പക്ഷേത്രം

മലമൽക്കാവ് പി.ഒ, ത്യത്താല വഴി പാലക്കാട് ജില്ല .

മലബാറിലെപുരാതനക്ഷേത്രങ്ങളിൽ ഒന്നാണ് മലമൽക്കാവ്അയ്യപ്പക്ഷേത്രം. ഉദ്ദേശം ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിദഗ്ദരായ തച്ചശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി പത്നി സുപ്രഭയും പുത്രൻ സത്യകനുമായിട്ടാണ് പ്രതിഷ്ഠാ സങ്കൽപ്പം. ശബരിമലയിലെ ധർമ്മശാസ്താവിന്റെ (ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതിഷ്ഠ ) അവതാരമാണെന്നാണ് ഭക്തരുടെ വിശ്വാസം.

വള്ളുവനാട്ടിൽ നീളാ നദീ തീരത്ത് നിന്ന് ഉദ്ദേശം ഒരു കി.മി. പടിഞ്ഞാറോട്ട് മാറി മലക്കാവ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനേക വർഷങ്ങൾക്കു മുൻപ് വനനിബിഡമായ ഈ സ്ഥലത്ത് പുല്ലരിയുവാൻ പോയ യുവതി അരിവാൾ മൂർച്ച കൂട്ടുമ്പോൾ കല്ലിൽ ചോര പൊടിഞ്ഞുവത്രെ. ആ കല്ലിൽ ദൈവസാന്നിദ്ധ്യമുണ്ടെന്നും അത് ദേവലോകത്തെ ശാസ്താവാണെന്നും പ്രശ്നം വെച്ചെപ്പോൾ തെളിഞ്ഞതിനാൽ അവിടെ അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ദേവന്റെ മുൻപിൽ പണം വെച്ച് പ്രാർത്ഥിച്ചാൽ മാത്രം വിരിയുന്ന നീർപുവ്വ് ഈ ക്ഷേത്രത്തിലെ മാത്രം ഒരു പ്രത്യേകതയാണ്. ശൈവമായിട്ടുള്ള ദേവന്മാരുടെ കലശാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഈ പുവ്വ് ക്ഷേത്ര കുളത്തിനോടനുബ്ധിച്ചുള്ള കൊക്കർണിയിലാണ് ഉണ്ടാകുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ തന്ത്രിമാരുടെ എഴുത്തും പണവുമായി അത്താഴപൂജക്ക് ശേഷം ക്ഷേത്രനടയിൽ വെച്ച് പ്രാർത്ഥിച്ചാൽ പിറ്റേ ദിവസം കൊക്കർണിയിലുള്ള ചെടിയിൽ പുവ്വ് ഉണ്ടാകുമത്രെ. രാവിലെ ശിവേലിക്ക് ശേഷം മേൽശാന്തി പുവ്വ് പറിച്ചെടുത്ത് ആവശ്യക്കാർക്ക് കൊടുക്കുമത്രെ.
ചെണ്ടവാദ്യമായ തായമ്പകക്ക് ഈ ക്ഷേത്രത്തിൽ വലിയ പ്രധാന്യമുണ്ട്. ഇവിടുത്തെ ബലിക്കൽ പുരയെ തായമ്പകപ്പുര എന്ന പേരിലാണറിയപ്പെടുന്നത്. ഇവിടെ തായമ്പകയിൽ അരങ്ങേറ്റം നടത്തുന്നത് വളരെ വിശേഷമായി കരുതുന്നു. ഇവിടെ കേരളാ സംസ്ഥാനത്തിന്റെ തായമ്പക മത്സരം നടക്കാറുണ്ടെന്ന് പറയുന്നു.
ദേവപ്രീതിക്കായി നടത്തുന്ന ഉദയാസ്തമന പൂജ, ചതുശ്ശതം, ചുറ്റുവിളക്ക്, നിറമായ, തിയ്യാട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
ക്ഷേത്രത്തിലെ താലപ്പൊലി എല്ലാ കൊല്ലവും ജനുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച (ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച) ഗംഭീരമായി ആഘോഷിക്കാറുണ്ട്

താണിക്കുടം ഭഗവതി ക്ഷേത്രം


മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന പ്രതിഭാസമാണ് ഇവിടത്തെ പ്രധാനപ്രത്യേകത....!
മറ്റിടങ്ങളിൽ ‘വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് ‘കുളിപ്പിക്കുന്നതിനു’പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം.
മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ഭഗവതിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘നനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നും ഭക്തർ വിശ്വസിക്കുന്ന ഒരു വലിയ ശിലാഫലകമാണ്.
നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണ് പൂജാബിംബമായി ആരാധിക്കപ്പെടുന്നത്.


‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ‘ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’മരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണ് ക്ഷേത്രത്തിന് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണ് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നത്.
തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം.

ഗാന്ധാരി വിലാപം

 പതിനെട്ടു ദിവസത്തെ കുരുക്ഷേത്ര യുദ്ധം, ദുര്യോധന വധത്തോടെ പര്യവസാനിച്ചു. വിജയികളായ പാണ്ഡവർ ദുര്യോധന ശിബിരത്തിൽ പ്രവേശിച്ചു.

കൃഷ്ണൻ പറഞ്ഞു. "കുരുക്ഷേത്ര യുദ്ധം അവസാനിച്ചിരിക്കുന്നു.
യുധിഷ്ഠിരനെ രാജാവായി അവരോധിക്കും എന്ന എന്റെ പ്രതിജ്ഞ ഇതാ സഫലമായിരിക്കുന്നു."

ഇതു കേട്ട് യുധിഷ്ഠിരൻ വിനയത്തോടെ പറഞ്ഞു..

'കൃഷ്ണാ ഈ മഹത്തായ വിജയത്തിന് അവകാശി അങ്ങു മാത്രമാണ്. പക്ഷേ ഞാൻ വിഷമത്തിലാണ് കണ്ണാ... ഗാന്ധാരി മാതാവിനെ ഞാൻ എങ്ങിനെ അഭിമുഖീകരിക്കും??
ആ മാതാവിന്റെ പുത്ര ശോകം പാണ്ഡവർക്കു മേൽ ശാപമായി വർഷിക്കും. ഞങ്ങൾക്കു അതിൽ നിന്നും രക്ഷ നേടുവാനാകുമോ? അതിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കൃഷ്ണാ, അവിടുത്തേക്കു മാത്രമേ കഴിയൂ.... "

പുഞ്ചിരിയോടെ കണ്ണൻ പറഞ്ഞു.

"ഇത്തരം വാക്കുകൾ ഒരു രാജാവിനു ചേർന്നതല്ല.
ഞാൻ ഹസ്തിനപുരത്തേക്കു പോയി വിശേഷങ്ങൾ അറിഞ്ഞു വരാം."

കണ്ണൻ ഹസ്തിനപുരത്ത് എത്തുമ്പോഴേക്കും സജ്ജയനൻ അവിടെ എത്തി യുദ്ധവൃത്താന്തമെല്ലാം അറിയിച്ചിരുന്നു.
ദുര്യോധനന്റെ മരണവാർത്ത കേട്ട മാത്രയിൽ ധൃതരാഷ്ട്രർ ബോധരഹിതനായി വീണു... ഗാന്ധാരി പൊട്ടി കരഞ്ഞു... കൊട്ടാരം ആകെ ദുഃഖത്തിലായ അന്തരീക്ഷത്തിലാണ് കൃഷ്ണൻ അവിടെ എത്തിച്ചേരുന്നത്. അദ്ദേഹം ഗാന്ധാരിയുടെ അരികിൽ ചെന്ന് ആ അമ്മയുടെ ചുമലിൽ മൃദുവായി സ്പർശിച്ചു കൊണ്ടു പറഞ്ഞു.

"അമ്മേ ദുഃഖം നിയന്ത്രിക്കൂ! ഇനി കരഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം? ധൈര്യം കൈവിടാതെ ശാന്തമായി ഇരിക്കൂ. "

ആ നുനത്ത സുഖമുള്ള സ്പർശം അനുഭവിച്ച മാത്രയിൽ ഗാന്ധാരി കൃഷ്ണനെ തിരിച്ചറിഞ്ഞു.

ഹേ! മാധവാ....കൃഷ്ണാ.... എന്റെ ദുഃഖം കാണാനും നീ വന്നു അല്ലേ?
എന്റെ മക്കളെയെല്ലാം ഒന്നൊഴിയാതെ നീ എനിക്കു നഷ്ടപ്പെടുത്തി. പുത്രദുഃഖത്താൽ തപിക്കുന്ന ഞാൻ ഇനി എങ്ങനെ ശാന്തയാകണം എന്നുകൂടി പറയൂ കണ്ണാ..."
കൃഷ്ണൻ ഗാന്ധാരിയെ തന്നോട് ചേർത്തണച്ച് നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു.

"അമ്മേ അമ്മയുടെ മക്കളെല്ലാം വീരന്മാരായിരുന്നു. രാജകുമാരൻ ദുര്യോധനൻ ധീരനായി നിന്ന് അവസാന നിമിഷം വരെയും പൊരുതി. പക്ഷേ... വിധി അമ്മയുടെ മകൾക്ക് എതിരായിരുന്നു. "

ഇതുകേട്ടു ഗാന്ധാരി രോഷത്തോടെ പറഞ്ഞു.
"ഹാ! കൊള്ളാം കൃഷ്ണാ! നിന്റെ വാക്ചാതുര്യം...

നിന്റെ മായയാൽ ആണ് എന്റെ കുഞ്ഞ് കൊല്ലപ്പെട്ടത് ..

നീ കൂട്ടുനിന്നു എല്ലാവരേയും കൊല്ലിച്ചിട്ട് ഇപ്പോള് വിധിയെ പഴിക്കുന്നോ?"

കണ്ണൻ ശന്തനായി ചോദിച്ചു.

"അമ്മേ ഈ വിനാശകരമായ യുദ്ധത്തിന്റെ പര്യവസാനം ഇങ്ങനെ തന്നെ ആകും എന്ന് അമ്മയ്ക്കും അറിവുണ്ടായിരുന്നതല്ലേ??

കടൽക്കരയിലെ മണൽ തരികൾ ശക്തമായ തിരയെടുക്കുമെന്ന് അറിഞ്ഞിട്ടും, അതിനെ സ്വന്തമാക്കാൻ മാറോടണക്കുന്നതു
പോലെ
അമ്മയുടെ മകൻ അഹർതയില്ലാത്തതെല്ലാം സ്വന്തമാക്കാൻ അനുചിതമായ മാർഗ്ഗങ്ങളിലൂടെ ചരിച്ചപ്പോഴും തെറ്റ് തിരുത്താൻ അമ്മ ശ്രമിച്ചില്ല.... അതല്ലേ അമ്മയുടെ മക്കൾക്ക് ഈ ഗതി വന്നത്.?? "

ഗാന്ധാരി പരിഭവത്തോടെ പറഞ്ഞു.

"എങ്കിലും കൃഷ്ണാ! നീ മനസ്സുവച്ചാൽ ഇതെല്ലാം നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നു..."
ഉറച്ച സ്വരത്തില് കണ്ണൻ ചോദിച്ചു.

"കൃഷ്ണൻ അതിനു ശ്രമിച്ചില്ല എന്ന്
അമ്മക്ക് ഉറപ്പിച്ചു പറയാനാകുമോ? എത്ര തവണ ഞാൻ സന്ധി ചർച്ചകൾക്കായി ഹസ്തിനപുരത്തേക്ക് എത്തി.??
ദുര്യോധനനെ എത്രയധികം ഞാൻ ഉൾപ്പടെ ഉള്ളവർ ഉപദേശിച്ചു ??

ഈ യുദ്ധം ഒഴിവാക്കാൻ പല വ്യവസ്ഥകളും മുന്നോട്ടു വച്ചതല്ലേ ഞാൻ??
അവയിൽ ഒന്നു പോലും അംഗീകരിക്കാൻ തയ്യാറാകാതെ എല്ലാം തനിക്കു സ്വന്തമാക്കണം എന്ന സ്വാർത്ഥ ചിന്താഗതിയേക്കാൾ പാണ്ഡവർ നശിക്കണം ദുർബുദ്ധിയായിരുന്നില്ലേ അമ്മയുടെ മക്കളെ ഈ ദുർവിധിയിലേക്ക് നയിച്ചത്?? "

ഗാന്ധാരി മൗനമായി കണ്ണുനീർ വാർത്തു...

കൃഷ്ണൻ തുടർന്നു.

"അമ്മയുടെ മകൻ വളരെ നല്ല ഭരണാധികാരി ആയിരുന്നു. ഏറെ സുഹൃത് വലയം ഉണ്ടയിരുന്നീട്ടും ആരും അവന് നേരായ മാർഗം ഉപദേശിച്ചില്ല.
സ്തുതിപാടകരായി കൂടെ നിന്നവർ തന്നെയാണ് അവനിൽ സ്വാർത്ഥതയുടെ വിത്തുകൾ പാകി ഈ പടുമരണത്തിലേക്ക് അവനെ കൊണ്ടെത്തിച്ചതും..."

ഗാന്ധാരി കൃഷ്ണന്റെ കൈകൾ രണ്ടും തന്റെ മുഖത്തോടു ചേർത്തു കരഞ്ഞുകൊണ്ടു പറഞ്ഞു.
"നീ ഞങ്ങളുടെ ബന്ധുവല്ലേ വാസുദേവാ!
നീ ഞങ്ങളുടെ ഹിതം ആഗ്രഹിച്ചിരുന്നെങ്കിൽ അവനെ പറഞ്ഞു തിരുത്തുമായിരുന്നു. ഈ വിധം കൊല്ലിക്കുമായിരുന്നില്ല."

ഗാന്ധാരിയുടെ പുറത്തു തലോടിക്കോണ്ട് കൃഷ്ണൻ ചോദിച്ചു.
" പുത്രദുഃഖത്താൽ അമ്മയ്ക്ക് മറവി സംഭവിച്ചുവോ?
യുദ്ധം ഒഴിവാക്കാനായി ഞാൻ നേരിട്ടു സന്ധി സംഭാഷണത്തിന് ഹസ്തിനപുരത്തിലേക്ക് വന്നത് അമ്മ ഓർക്കുന്നില്ലേ? അന്ന് യുദ്ധം ഒഴിവാക്കാൻ എത്രയെത്ര ഉപായങ്ങൾ ഞാൻ നിർദ്ദേശിച്ചു?
ഒന്നും അമ്മയുടെ പുത്രൻ അംഗീകരിച്ചില്ല. പാണ്ഡവർക്ക് അവർക്ക് അവകാശപ്പെട്ടത് ഒന്നും തിരികെ നൽകില്ലെന്ന് ദുര്യോധനൻ തീർത്തു പറഞ്ഞില്ലേ.

അവസാനം ഒരു സാധാരണ പ്രജയായി കഴിയാൻ ഒരു ഗൃഹമെങ്കിലും നൽകിക്കൊണ്ട് യുദ്ധം ഒഴിവാക്കാൻ ഞാൻ പറഞ്ഞതല്ലെ?

എന്റെ വാക്കുകളെ പുച്ഛിച്ചുകൊണ്ട് സൂചി
കുത്താനുള്ള സ്ഥലം പോലും പാണ്ഡവർക്കു നല്കില്ലെന്നു ആക്രോശിച്ചപ്പോൾ അമ്മയും മകനെ തിരുത്താൻ ശ്രമിച്ചു പരാജയപ്പട്ടത് മറന്നുപോയോ?

ഈ വാശിയുടെ അനന്തരഫലം ഇങ്ങിനെയെല്ലാം ആയിരിക്കുമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ??? അതെല്ലാം പാണ്ഡവപക്ഷവാദിയായ എന്റെ ജല്പനങ്ങളാണെന്നും, ഞാൻ വാക്കുകളാൽ ഇന്ദ്രജാലം കാട്ടി കൗരവരുടെ യുദ്ധശൌര്യം കെടുത്താൻ ശ്രമിക്കുന്ന കപടഗോപാലനാണെന്നും വൃന്ദാവനത്തിലെ കൃഷ്ണന്റെ കപടനാട്യം ഈ സുയോധനന്റെ മുന്നിൽ വിലപ്പോവില്ല എന്ന അഹങ്കാരവും അഹംഭാവവും നിറഞ്ഞ വാക്കുകൾ അമ്മ മറന്നുപോയോ??

ഗാന്ധാരി കോപത്തോടെ ചോദിച്ചു.
"കൃഷ്ണാ! എന്റെ മകനെ പഴിചാരി നീ രക്ഷപ്പെടാൻ നോക്കുന്നോ? അജയ്യനായ ഭീഷ്മരെ വീഴ്ത്തിയത് നിന്റെ കുടിലതയല്ലേ?"
കണ്ണൻ പുഞ്ചിരിയോടെ പറഞ്ഞു.
"അമ്മേ ഓരോ സൃഷ്ടിയുടെയും കാലഗണനയനുസരിച്ച് ആര് എപ്പോൾ എവിടെ വെച്ച് എങ്ങിനെ വീഴ്ത്തണമെന്നുണ്ട്.
അതു മാത്രമാണ് ഞാൻ ആർജ്ജുനനെ അറിയിച്ചത്. അർജ്ജുനൻ വിധി നടപ്പാക്കി."

"ഹ! വിധിയോ? ആരുടെ വധി? എന്നോടോ കൃഷ്ണാ ഈ കപട നാട്യം? കുലഗുരുവായ ദ്രോണർ നിന്റെ ആസൂത്രിതമായ ഇടപെടൽ മൂലമല്ലേ കൊല്ലപ്പെട്ടത്?
കർണ്ണനേയും നിന്റെ കുതന്ത്രത്താൽ ദയനീയമായി കൊന്നു കളഞ്ഞില്ലേ?"
ആയുധമെടുക്കില്ല എന്നൊരു ന്യായം പറഞ്ഞ് നീ കുടിലതയോടെ പാണ്ഡവർക്കു വേണ്ട നിർദ്ദേശം നല്കി ഞങ്ങളെ ചതിച്ചു തോൽപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു വാസുദേവാ?"

കണ്ണന് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
"എന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന അമ്മ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കൂ.. അമ്മയ്ക്ക് ഇതിനെല്ലാം ഉത്തരം ലഭിക്കും. കുലവധുവായ സ്ത്രീരത്നത്തെ രാജസഭയിൽ ജനങ്ങൾ നോക്കിനിൽക്കേ വിവസ്ത്രയാക്കിയാക്കാൻ ശ്രമിച്ചത് ഇതിനു മുൻപ് കേട്ടു കേൾവിപോലും ഇല്ലാത്ത മഹാപാതകമല്ലേ??
കൃഷ്ണയുടെ ദീനരോദനം കാതങ്ങളകലെ നിന്ന് ഞാൻ കേട്ടു.
എന്നാൽ ആ സഭയിലിരുന്ന അമ്മ ഉൾപ്പെടെ ഉള്ളവർക്ക്,
ഭീഷ്മനും ദ്രോണരും ഉൾപ്പെടുന്ന കൗരവ മഹാരഥികൾക്ക്,,
ധർമിഷ്ടനെന്ന് ലോകം വാഴ്ത്തുന്ന വിദൂരർക്ക്
പുത്രിതുല്ല്യയായ അവളുടെ കരച്ചിൽ എന്തേ കേൾക്കാനായില്ല???

മാതാവിന്റെ കടമയല്ലേ മകളുടെ രക്ഷ,? സ്ത്രീക്ക് മാനത്തേക്കാൾ മീതെ ഒന്നും ഇല്ല എന്ന സത്യം സ്ത്രീയായ അമ്മയ്ക്ക് പോലും എന്തേ കാണാനാകാതെ പോയി??

ശീലകൊണ്ട് കണ്ണുകളെ മൂടിക്കെട്ടിയപോലെ അന്ധമായ പുത്ര സ്നേഹത്താൽ അമ്മ സ്വന്തം മനഃസാക്ഷിയേയും മൂടിക്കെട്ടി.

ഈ കുരുപരമ്പര അധർമ്മത്തിന്റെ
കുത്തൊഴുക്കിൽപ്പട്ടത് സ്വന്തം പ്രവർത്തികൾ കൊണ്ട് മാത്രമാണ്.

ദ്രോണർ യുദ്ധ വിദഗ്ദനായിരുന്നു. ധനുർവിദ്യയിൽ അഗ്രഗണ്ണ്യൻ ആയിരുന്നു...
എന്നാൽ എങ്ങിനെയും യുദ്ധം ജയിക്കാൻ വേണ്ടി നിരപരാധികളെ ബ്രഹ്മാസ്ത്രത്താൽ കൂട്ടക്കൊല നടത്തി.
അത് അധർമ്മമല്ലേ???

വില്ലാളി വീരനും, ധർമ്മിഷ്ഠനും, ദാനശീലനും ആയിരുന്ന കർണ്ണൻ സ്വന്തം കഴിവിലുള്ള അഹന്തയാൽ കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ കൊല്ലാനായി പിന്നിൽ നിന്ന് ആക്രമിച്ച് അവന്റെ വില്ലൊടിച്ചത് ധർമ്മമായിരുന്നോ?"

ഗാന്ധാരി കണ്ണന്റെ മുന്നിൽ തളർന്നിരുന്നുകൊണ്ട്
വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

"എനിക്ക് ഒന്നും അറിയില്ല കൃഷ്ണാ.. യുദ്ധഭൂമി സന്ദർശിച്ച് എന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണണം എന്ന് ഒരാഗ്രഹമുണ്ട്."

കൃഷ്ണന് പുഞ്ചിരിച്ചു.
" അതറിഞ്ഞാണ് ഞാൻ വന്നത്. അമ്മ വന്നാലും."
കണ്ണൻ ഗാന്ധാരിയെ യുദ്ധഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുദ്ധരംഗം കണ്ട് ഗാന്ധാരി അത്യാത്ഭുതത്തോടെ കൃഷ്ണന്റെ കൈകളിൽ മുറക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
" കൃഷ്ണാ! ഈ അന്ധതയിലും എനിക്കെല്ലാം കാണാന് കഴിയുന്നു. ഇത് നിന്റെ മായാശക്തിയാണോ?"

"ഒരിക്കലും അല്ല അമ്മേ ഈ ഉൾക്കാഴ്ചയുടെ കണ്ണ് അമ്മക്ക് പണ്ടേ ഉണ്ടായിരുന്നു. കാണണം എന്ന് സ്വയം ഇച്ഛയുണ്ടായപ്പോൾ അത് തുറന്നു. ഈ ഇച്ഛ ആദ്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ
മുന്നിൽ കാണുന്ന ഈ കാഴ്ച്ചകൾ ഒരിക്കലും കാണേണ്ടി വരില്ലായിരുന്നു.
പതിക്കു കാണാനാവാത്തത് തനിക്കും കാണേണ്ട എന്നു പറഞ്ഞു കണ്ണു മൂടിയതിനു പകരം എന്റെ കണ്ണുകൾ എന്റെ പതിക്കും അതിലൂടെ എന്റെ രാജ്യത്തിനും, പ്രജകൾക്കും നല്ലതു കാണാനായി തുറന്നിരിക്കും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിൽ??"

ഉത്തരം പറയാതെ ഗാന്ധാരി മുന്നോട്ട് നടന്നു.....

കൗരവ ശ്രേഷ്ഠരുടെ മൃതദേഹങ്ങൾ കണ്ട് ഹൃദയംനൊന്ത് പൊട്ടിക്കരഞ്ഞു.
"കൃഷ്ണാ! സൂര്യ സമാനനായ കർണ്ണന്റെ കിടപ്പ് കണ്ട് എന്റെ ഹൃദയം പിളർക്കുന്നു. മരണത്തിലും വിട്ടുപിരിയാത്ത ആ മുഖകാന്തി!..
അതാ അവിടെ അർജ്ജുനന്റെ പുത്രനായ നിന്റെ മരുമകൻ അഭിമന്യുവിന്റെ മൃതദേഹം. നീ ഇതു കാണുന്നില്ലേ കൃഷ്ണാ? "

ഗാന്ധാരി ഓടിച്ചെന്ന് അവന്റെ മുഖത്ത് തലോടി ഉമ്മ വച്ചു. കഷ്ടം കൃഷ്ണാ.... ഈ പൊന്നോമനയെ ഓർത്തുപോലും നിനക്ക് ദുഃഖമില്ലേ?"
ദേഷ്യം കലർന്ന മിഴികളോടെ കൗരവ മാതാവ് കണ്ണനെ നോക്കി. കണ്ണൻ അപ്പോഴും മന്ദഹസിച്ചു കൊണ്ടു പറഞ്ഞു.
"അമ്മേ അഭിമന്യുവിനെക്കുറിച്ച് എനിക്കഭിമാനമേയുള്ളൂ. ആറു മഹാരഥന്മാരോട് ഒറ്റക്ക് പൊരുതി വീര മൃത്യു വരിച്ച മഹായോദ്ധാവാണ് എന്റെ അഭിമന്യു "

ഗാന്ധാരിയെ കണ്ണൻ വീണ്ടും മുന്നോട്ടു നയിച്ചു.
അതാ മുന്നിൽ വികൃതമായ ദുശ്ശാസനന്റെ മൃതദേഹം.
ഗാന്ധാരി ആ കാഴ്ച്ച കണ്ടു യുദ്ധഭൂമിയിൽ തളർന്നിരുന്നു.
"നോക്കു, കൃഷ്ണാ എന്റെ പൊന്നോമന!
ഹോ! എന്റെ ‍ ദുശ്ശാസനന്റെ സുന്ദരമായ മുഖം ഈ വിധം തച്ചുടച്ചുവല്ലോ? ഭീമൻ എന്തിനീ കൊടും ക്രൂരത ഇവനോടും ഈ മാതാവിനോടും കാട്ടി?
കൃഷ്ണാ തടയാൻ കഴിയുമായിരുന്നല്ലേ എന്നീട്ടും?? നീയ്യതു ചെയ്തില്ലല്ലോ കണ്ണാ? എന്റെ മക്കളെ കൊല്ലിക്കുക എന്നതായിരുന്നോ നിന്റെ അവതാര ലക്ഷ്യം?"
കോപത്താൽ എരിയുന്ന കണ്ണുകളാൽ ഗാന്ധാരി കൃഷ്ണനെനോക്കി. കണ്ണൻ അപ്പോഴും മൗനമായി പുഞ്ചിരിച്ചുകൊണ്ട് ഗാന്ധാരിയുടെ കൈപിടിച്ച് സ്യമന്ത പഞ്ചക തീരത്തു കിടക്കുന്ന ദുര്യോധനന്റെ മൃതദേഹത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ കടിഞ്ഞൂൽ പുത്രനെക്കണ്ട് ഉറക്കെക്കരഞ്ഞുകൊണ്ട് മൃതദേഹത്തിലേക്കു വീണ ഗാന്ധാരിയെ കൃഷ്ണൻ
എഴുന്നേൽപ്പിച്ചു.

ഗാന്ധാരി ക്രോധത്തോടെ കണ്ണന്റെ കയ്യിൽ നിന്ന് കുതറിമാറി മകന്റെ അടുത്തിരുന്നു ഉറക്കെ വിലപിക്കാൻ തുടങ്ങി. " പ്രിയ പുത്രാ! സുയോധനാ! നിന്റെ അമ്മ ഇതെങ്ങിനെ സഹിക്കും? ഈ ദാരുണമായ കാഴ്ച്ച മാതൃഹൃദയം പിളർത്തുന്നു. നിന്റെ അതിസുന്ദരമായ തുടകൾ ഭീമൻ തന്റെ ഗദയാൽ തച്ചുടച്ചുവല്ലോ? ഗദാ യുദ്ധത്തില് അഗ്രഗണ്യനായ എന്റെ പുത്രനെ .....ഹാ!...കഷ്ടം? കൃഷ്ണാ! നീയല്ലേ ഇത് പവനപുത്രനെക്കൊണ്ട് ചെയ്യിച്ചത്...
കൊല്ലിക്കുക എന്നത് നിനക്ക് വിനോദമല്ലേ?" ഗാന്ധാരി കൃഷ്ണന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കൃഷ്ണൻ പുഞ്ചിരിച്ചു. അത് കണ്ട ഗാന്ധാരിക്ക് കോപം അടക്കാനാവാതെ തിരിഞ്ഞ് കൃഷ്ണനോട് ക്രോധാവേശത്താൽ ഉറക്കെ പറഞ്ഞു. ഹേ! വാസുദേവ കൃഷ്ണാ ! ഇതുവരെ ഞാന് ആർജ്ജിച്ച തപോബലശക്തിയാൽ എന്റെ പാതിവ്രത്യ ശക്തിയെ സാക്ഷിയാക്കി നിന്നെ ഇതാ ഞാൻ ശപിക്കുന്നു... ഇന്നേക്ക് മുപ്പത്തിയാറ് വർഷം കഴിയുമ്പോൾ നിന്റെ യാദവകുലവും ഇതുപോലെ തമ്മിലടിച്ചു നശിക്കും ...
ചിതറിക്കിടക്കുന്ന മൃദ്ധദേഹങ്ങൾ കണ്ടു ഞാൻ കരഞ്ഞതുപോലെ നിന്റെ കുലസ്ത്രീകളും അലമുറയിട്ടു കരയുന്നത് നീ കാണും.
ഈ അമ്മയുടെ ശാപവാക്കുകൾ ഒരിക്കലും പാഴാവില്ല മാധവാ ഇത് തീർച്ച."

ശാപവർഷം ചൊരിഞ്ഞ അടുത്ത നിമിഷം സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഗാന്ധാരി പൊട്ടിക്കരഞ്ഞു. കൃഷ്ണൻ ഗാന്ധാരിയെ തന്നോട് ചേർത്തു പിടിച്ച് സ്നേഹത്തോടെ തലോടിക്കൊണ്ടു പറഞ്ഞു.

"മതി അമ്മേ ഇനി ശാന്തമാകൂ.....അമ്മയുടെ മനസ്സിൽ നിറഞ്ഞു നിന്ന ദുഖം ഈ ശാപത്തോടു കൂടി ഞാൻ ഇതാ സ്വീകരിക്കുന്നു. വൃഷ്ണികുലത്തിന്റെ നാശം എന്നേ എഴുതപ്പെട്ടു കഴിഞ്ഞതാണ്. ഈ ശാപം അതിനൊരു നിമിത്തം മാത്രമാണ്."

ഗാന്ധാരിയുടെ മനസ്സ് അല്പം ശാന്തമായി. സ്നേഹത്തോടെ കണ്ണന്റെ മുഖത്തേക്ക് നോക്കി. കാണാനാവുന്നില്യ. ആ കണ്ണുകളിൽ വീണ്ടും അന്ധകാരം നിറഞ്ഞിരിക്കുന്നു...

കൃഷ്ണാ... എന്താണിത്? ഇനിയും മതിയായീല്ലേ നിന്റെ പരീക്ഷണം. എന്തിന് വീണ്ടും എന്നെ ഇങ്ങിനെ ശിക്ഷിക്കുന്നു?? വേദനിപ്പിക്കുന്നു??
ഇനി മതിയാക്കൂ നിന്റെ ലീലകൾ.
കൃഷ്ണൻ ഗാന്ധാരിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
"ഭഗവൻകനിഞ്ഞു നൽകിയ
വെളിച്ചം എന്നു മുതല് സ്വയം വേണ്ടന്നു വെച്ചുവോ അന്നു മുതൽ ആ ശക്തി അമ്മക്ക് അല്പാല്പമായി നഷ്ടപ്പെട്ടു തുടങ്ങി. അന്ധനായ ധൃതരാഷ്ട്രർ ദീർഘായുഷ്മാനാണന്നും, ഭാവിയിൽ കിരീടാവകാശിയാകുമെന്നും കാഴ്ച്ചയുള്ള ഒരു കുലവധു രാജാവിന് നേർവഴി കാട്ടുമെന്നുമുള്ള ഭാവി മുൻകൂട്ടി അറിഞ്ഞിരുന്ന ഭീഷ്മർ ഈ ഗുണങ്ങൾ അമ്മയിൽ കണ്ടെത്തി.
പക്ഷേ അമ്മ ചെയ്തതെന്താണ്? ഈശ്വര ദത്തമായ വെളിച്ചം കൊട്ടിയടച്ച് പതിവ്രതാ ധർമ്മം അനുഷ്ഠിക്കാൻ ഒരു വേദവും അനുശാസിക്കുന്നില്ല. ധൃതരാഷ്ട്രർ പോലും അമ്മയുടെ തീരുമാനത്തെ എതിർത്തില്ലേ? പതിയെ അനുസരിക്കുക എന്നതല്ലേ ശരിയായ പതിവൃതാ ധർമ്മം? അത് പാലിക്കാൻ അമ്മ തയ്യാറായില്ല. അവിടെയല്ലേ കുരുവംശ നാശം തുടങ്ങിയത് ? നൂറു മക്കൾക്ക് ജന്മം നൽകിയെന്നഭിമാനിക്കുന്ന അമ്മയിലെ മാതൃഭാവം ഒരു പുത്രന്റെയെങ്കിലും മുഖം ദർശിക്കാൻ തയ്യാറായോ?
മാതൃമഹിമ ജന്മം നൽകുന്ന സന്താനങ്ങളുടെ പരിപാലനത്തിലൂടെ മാത്രമേ പൂർണ്ണമാകൂ!

അമ്മേ! അമ്മയുടെ കർമ്മഫലം ആണ്ഇത്. അവരവർ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്.
അതിനെ സ്വീകരിക്കുകയെ വഴിയുള്ളൂ.
അതു തിരിച്ചറിയാനാവാത്തതുകൊണ്ടാണ് ഭഗവാന്റെ പരീക്ഷണമാണ് ശിക്ഷയാണ് എന്നെല്ലാം തെറ്റിധരിക്കുന്നത്. ഈശ്വരൻ തന്നതിനെ മനപ്പൂർവ്വം നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദ. വാശിയുടേയും അഹന്തയുടേയും അഹംഭാവത്തിന്റെയും പേരിൽ ആ കാരുണ്യം കൊട്ടിയടക്കുമ്പോൾ അതിന്റെ അനന്തരഫലവും അനുഭവിക്കേണ്ടി വരുന്നു.

ഗാന്ധാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പശ്ചാത്താപത്തോടെ തലതാഴ്ത്തി അവർ കുരുക്ഷേത്രത്തിൽ തളർന്നിരുന്നു. കൃഷ്ണൻ കാരുണ്യത്തോടെ ഗാന്ധാരിയെ തന്റെ മാറോടു ചേർത്തു.

മഹാഭാരതത്തിലെ ഓരോ രംഗവും മനനം ചെയ്താൽ ഈ മനുഷ്യ ജന്മത്തിന്റെ അമൂല്യതയും നശ്വരങ്ങളായ ലൗകിക നേട്ടത്തിന്റെ നിസ്സാരതയും ബോദ്ധ്യമാകും. .. ലൗകികമായി ആഗ്രഹിക്കുന്നതെല്ലാം നേടിയാലും പിന്നേയും ഒരപൂർണ്ണത തോന്നും. ഒരിക്കലും ഒരു തൃപ്തി കിട്ടാത്ത അവസ്ഥ. ലൗകിക ദൃഷ്ട്യാ ഇനി നേടാനായി ഒന്നും തന്നെ ഇല്ല താനും. ശരീര സുഖത്തിനു വേണ്ടതെല്ലാം ലഭിച്ചിട്ടും തൃപ്തി വരാത്തത് എന്താണ്?
ആഹാരം ,സമ്പത്ത്, വാഹനങ്ങൾ, സുഖസൌകര്യങ്ങൾ, പഠിപ്പ്, ഉദ്യോഗം ,ലോക സുഖഭോഗങ്ങൾ തുടങ്ങി ശാരീരികമായും മാനസികമായും ബുദ്ധിപരമായും എന്ത് തന്നെ നേടിയാലും പിന്നേയും എന്തിനോ ഒരു ദാഹം. അതാണ് അന്തര്യാമിയായ ഭഗവാനെ അനുഭവിക്കാനുളള അന്തർദാഹം... ആത്മാനുഭവത്തിന് എല്ലാം ഉപേക്ഷിക്കണോ?
നമ്മളായീട്ട് ഉപേക്ഷിച്ചാൽ ഒന്നും നമ്മെ വിട്ടുപോകില്ല. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ഉപേക്ഷിച്ചാൽ അത് പൂർവ്വാധികം ശക്തിയോടെ നമ്മെ വീണ്ടും ബന്ധിക്കും
എല്ലാം അനുഭവിച്ച് അതിന്റെ നിസ്സാരത ബോദ്ധ്യമായി അതിൽ ശ്രദ്ധ ഇല്ലാതായാൽ അവയെല്ലാം നമ്മെ തനിയെ വിട്ടുപോകും.
ഒരോരോ ജീവനും ഭഗവാൻ എന്തു തന്ന് ഏതു തലത്തില് ഇരുത്തിയോ ആ തലത്തിലിതുന്ന്, ഭഗവത് നിയോഗം പരാതിയും പരിഭവവും ഇല്ലാതെ സന്തോഷത്തോടെ ആത്മാര്ത്ഥമായി ചെയ്തു തീർക്കണം. ബുദ്ധികൊണ്ട് അതിൽ നിന്ന് അല്പമെങ്കിലും വ്യതിചലിച്ചാൽ എല്ലാ താളവും തെറ്റും. പിന്നീട് നമ്മുടെ സ്വപ്രയത്നം കൊണ്ട് എത്ര പരിശ്രമിച്ചാലും അത് ശരിയാക്കാന് കഴിയില്ല
സംസാര ബന്ധനത്തിലകപ്പെട്ട് വീഴ്ച്ച സംഭവിച്ചാൽ
അത് തിരിച്ചറിയുന്ന മാത്രയിൽ സ്വയം ശരിയാക്കാൻ പരിശ്രമിക്കുക എന്നതിലുപരി, ഭഗവാനിൽ ശരണാഗതി പ്രാപിക്കുക എന്നതു മാത്രമാണ് ഏക മോക്ഷമാർഗ്ഗം.

സത്യഭാമയുടെ പാരിജാതമരം

 എന്റെ ഭാമേ പാരിജാതമാലയല്ലേ ഞാൻ രുഗ്മിണിക്ക് കൊടുത്തത്, പാരിജാതവൃക്ഷം തന്നെ ഞാൻ നിനക്കുതരാൻ തീരുമാനിച്ചിരിക്കുന്നു. കോപമെല്ലാം മറന്ന് ഭാമ സന്തോഷത്താൽ മതിമറന്നു. രാത്രിതന്നെ ദാരുകനെ വിളിച്ച് തേർകൂട്ടി ശ്രീകൃഷ്ണൻ ദേവലോകത്തെത്തി. ദേവേന്ദ്രനുമായുള്ള ചെറിയ ഒരു ഏറ്റുമുട്ടലിന്നുശേഷം പാരിജാതവൃക്ഷവുമായി ഭഗവാൻ ദ്വാരകയിൽ എത്തി. പാരിജാതം ഭാമയുടെ കൊട്ടാരമുറ്റത്ത് നട്ടു.എന്നാൽ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ശ്രീകൃഷ്ണന്റെ മനസ്സിൽ ചായ്വ് പോലെ പാരിജാതം രുഗ്മിണിയുടെ കൊട്ടരാമുറ്റത്തെയ്ക്കാണ് ശാഖകൾ നീട്ടി പടർന്ന് നിൽക്കുന്നത്. മരമിങ്ങും മലരങ്ങുമാണ്. നിത്യവും രാവിലെ പൂക്കൾ നിരന്നുക്കിടക്കുന്നത് രുഗ്മിണിയുടെ മുറ്റത്താണ്. ഇത് ഭാമയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. തന്നെക്കാളധികം ഭഗവാന്റെ പ്രേമത്തിന് പാത്രമായിട്ടുള്ളത് രുഗ്മിണിയാണ്. ഭാമ വിഷമിച്ചു.

ശ്രീകൃഷ്ണൻ തന്റെ മാത്രമാകണം. ഈ ജന്മത്തിൽ നടക്കാത്തകാര്യമാണ് ഇതെങ്കിലും അടുത്തജന്മത്തിലെങ്കിലും ഇത് സാധിചെടുക്കണം. അടുത്തദിവസം തന്നെ നാരദമുനിയെ വിളിച്ച് അദ്ദേഹത്തിന്റെ ഉപദേശം തേടി. 'ഇനിയുള്ള ജന്മങ്ങളിലും ഭഗവാൻ ശ്രീകൃഷ്ണനെ തന്നെ ഭർത്താവായി ലഭിക്കണം, അതും തനിക്ക് മാത്രമായി, അതിന് ശാസ്ത്രോക്തമായി എന്തെങ്കിലും ക്രിയാവിധിയുണ്ടോ ? നാരദൻ മനസ്സിൽ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. 'മറുജന്മ മംഗല്യത്തിനായി ഈ ജന്മഭർത്താവിനെ ഒരുത്തമ ബ്രാഹ്മണന് ദാനം ചെയ്യണം. 'ഭാമ കൃഷ്ണനോട് കാര്യം അറിയിച്ചു. എന്നാൽ ഭാഗവനെദാനമായി സ്വികരിക്കാൻ ഒരൊറ്റ ബ്രാഹ്മണനും തയ്യാറായില്ല. ഒടുവിൽ ആ ചുമതലയും നാരദന് ഏറ്റെടുക്കേണ്ടിവന്നു. ഭാമ രണ്ടുകൈയിലും ജലമെടുത്ത്‌ കുറച്ച്പൂക്കളുമെടുത്ത് 'അർപ്പണം 'എന്ന് ഉരുവിട്ട് ഭഗവാനെ നാരദന് നൽകി. നാരദൻ അർപ്പണദാനവസ്തുവായ ഭഗവാനുമായി യാത്രയായി. വഴിയിൽവെച്ച് ഭഗവാനെക്കൊണ്ട് തന്റെ വീണയും നാരദൻ എടുപ്പിച്ചു. വാർത്ത ദ്വാരകപുരിയാകമാനം പരന്നു. ബലരാമൻ ഓടിച്ചെന്ന് നാരദനെ തടഞ്ഞുനിർത്തി. അർപ്പണദാനത്തിന്റെ ബാദ്ധ്യതയിൽ നിന്നും കൃഷ്ണനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അർപ്പണദാനവസ്തുവിന്റെ തുല്യതൂക്കം സ്വർണ്ണം തന്നാൽ അർപ്പിതവസ്തുവായ ഭഗവാനെതിരികെ തരാമെന്ന് നാരദൻ സമ്മതിച്ചു. വിവരമറിഞ്ഞ സത്യഭാമയ്ക്കും ആശ്വാസമായി. ദിവസവും എട്ടുതോലതൂക്കം സ്വർണ്ണം നൽകുന്ന സ്യമന്തകമണി സൂക്ഷിക്കുന്ന സത്യഭാമായ്ക്കുണ്ടോ സ്വർണ്ണത്തിനു പഞ്ഞം. സ്വർണ്ണവും, തുലാസും തയ്യാറായി. ഒരു തട്ടിൽ ഭഗവാൻ ഇരുന്നു. മറുതട്ടിൽ സത്യഭാമയുടെ വീട്ടിലെ സകല സ്വർണ്ണാഭരണങ്ങളും. ഭഗവാൻ ഇരിക്കുന്ന തട്ട് എന്നിട്ടും നിലത്തുതന്നെ !! വീണ്ടും വരുത്തി സ്വർണ്ണാഭരണങ്ങൾ, ദ്വാരകയിലെ ആബാലവൃദ്ധജനങ്ങളും ഭഗവാന്റെ തുലാഭാരത്തിനായി തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഊരിയെടുത്ത് മരുതട്ടിൽ വെച്ചു. എന്നിട്ടും തട്ടുകളുടെ മുൻനിലയ്ക്ക് യാതൊരു മാറ്റവുംമില്ല.....
സ്വർണ്ണക്കൂമ്പാരത്തെ തോൽപ്പിച്ച തുളസിയില....,

പൂജാമുറിയിലെ വിഷ്ണുവിഗ്രഹത്തിന് മുമ്പിലായിരുന്ന രുഗ്മിണിദേവി ഈ കോലാഹലമൊന്നും അറിഞ്ഞതേയില്ല. നാരദമുനി പറഞ്ഞയച്ച ദൂതനിലൂടെ വിവരങ്ങളറിഞ്ഞ അവർ പൂജാപാത്രം പോലും നിലത്തുവയ്ക്കാതെ സംഭവസ്ഥലത്തെത്തി. രുഗ്മിണിദേവി, കൃഷ്ണനിരിക്കുന്ന തട്ടിനെ ഒരു വലംവെച്ച്‌ ഭഗവാനെ നമസ്ക്കരിച്ച്‌ പൂജാപാത്രത്തിൽനിന്നും ഒരു തുളസിദളമെടുത്ത് ധ്യാനപൂർവം മറുതട്ടിൽ വെച്ചതും ഭാഗവാനിരിക്കുന്ന തട്ട് പൊന്തി രണ്ട് തട്ടുകളും സമതുലിതമായി. ദ്വാരകവാസികൾ മുഴുവൻ സന്തോഷത്തോടെ കൃഷ്ണനെ പ്രദക്ഷിണം ചെയ്തു. ഒരേ ഒരു തുളസിയിലയാൽ ഭക്തിയുടെയും, ഭർത്തൃപ്രേമത്തിന്റെയും അന്തരം ബോദ്ധ്യപ്പെടുത്തി രുഗ്മിണി ദേവിയുടെ അർപ്പണമനോഭാവത്തിന് മുന്നിൽ നാരദനും, മത്സരഭാവം മറന്ന് സത്യഭാമയും നമസ്ക്കരിച്ചു......!!!