ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോൾ ക്ഷേത്രാങ്കണത്തില്‍ കൊടിമരച്ചുവട്ടില്‍ നന്ദികേശന്‍ കിടക്കുന്നത് കാണാറുണ്ട്. പരമേശ്വരന്റെ അംശമാണ് നന്ദി ദേവന്‍. ഈ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാല്‍ നന്ദി എന്നു പേര് ലഭിച്ചു. സദാശിലയായി നിലകൊള്ളുന്നതിനാല്‍ നിലയായി ഇരിക്കല്‍ എന്നും നന്ദിക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശന്‍. അഹോരാത്രം ശിവനേ! ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്. ദൃഢമായി മുഴച്ചു നിൽക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും,തടിച്ചുകൊഴുത്ത പിന്‍ഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലൂടെ നോക്കിയാല്‍ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ-ശിവലിംഗത്തെ കാണാം. കാതോര്‍ത്ത് കിടക്കുന്ന ആ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങള്‍ പറയാം. ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങള്‍ നിമിഷങ്ങള്‍ക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോൾ ക്ഷേത്രാങ്കണത്തില്‍ കൊടിമരച്ചുവട്ടില്‍ നന്ദികേശന്‍ കിടക്കുന്നത് കാണാറുണ്ട്. പരമേശ്വരന്റെ അംശമാണ് നന്ദി ദേവന്‍. ഈ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാല്‍ നന്ദി എന്നു പേര് ലഭിച്ചു. സദാശിലയായി നിലകൊള്ളുന്നതിനാല്‍ നിലയായി ഇരിക്കല്‍ എന്നും നന്ദിക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശന്‍. അഹോരാത്രം ശിവനേ! ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്. ദൃഢമായി മുഴച്ചു നിൽക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും,തടിച്ചുകൊഴുത്ത പിന്‍ഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലൂടെ നോക്കിയാല്‍ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ-ശിവലിംഗത്തെ കാണാം. കാതോര്‍ത്ത് കിടക്കുന്ന ആ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങള്‍ പറയാം. ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങള്‍ നിമിഷങ്ങള്‍ക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.
No comments:
Post a Comment